ശനിയാഴ്ച്ചകളിൽ ഉറക്കമുണരുമ്പോൾ കണ്മുമ്പിൽ അച്ച്ഛൻ; ഞായറാഴ്ച്ചകളിൽ ഉച്ചയുറക്കത്തിലെവിടെയോ നഷ്ടമാവുന്ന അച്ഛൻ. അച്ഛണ് തിരക്കാണത്രേ...സത്യത്തിൽ സ്വപ്ങ്ങളിലെ ഉണർച്ചകൾ ആണോ അതോ ഉറക്കങ്ങൾക്കിടയിലെ സ്വപ്നമായിരുന്നോ അച്ഛൻ
"ആര്‍ദ്രമീ ധനു മാസ രാവുകളില്‍ ഒന്നില്‍ ആതിര വരും പോകുമല്ലേ സഖീ ...." കാതോര്‍ക്കൂ ...കിനാക്കളുടെ ഒരു ദല മര്മ്മരം ചിലപ്പോള്‍ കേള്ക്കനായെക്കും
Saturday, May 28, 2016
Thursday, May 12, 2016
ചിലരെ കാണുമ്പോൾ
ഒട്ടുമേ നനയാതെ ഇരുന്നിട്ടും അയാളെ
കണ്ടയുടനെ ഓര്മ്മ വന്നത് തുലാവര്ഷമാണ്.
ഇടയ്ക്കിടയ്ക്ക് അകത്തേയ്ക്ക് ചോർന്നൊലിക്കുന്ന ഒരു പാവം തുലാ വര്ഷം.
ഒട്ടുമേ ചിരിക്കാതെ ഇരുന്നിട്ടും അവളെ
കണ്ടയുടനെ ഓര്മ്മ വന്നത് ശനിയാഴ്ച്ചകളാണ്.
ഏഴാം നാൾ വിശ്രമിക്കനെന്നു ആശ്വസിക്കുന്ന
ഒരു പാവം ശനിയാഴ്ച.
ഒട്ടുമേ തണുക്കാതെ ഇരുന്നിട്ടും അവനെ
കണ്ടയുടനെ ഓര്മ്മ വന്നത് മകര മാസമാണ്.
നട്ടുച്ച ആയിട്ടും വിയര്കേണ്ടി വരാത്ത
ഒരു പാവം മകരമാസം .
ഒട്ടുമേ അങ്ങനെ അല്ലാതിരുന്നിട്ടും നിന്നെ
കണ്ടയുടനെ ഓര്മ്മ വന്നത് എന്നെ തന്നെയാണ്.
നിന്നെപോലെയല്ലല്ലോ ഞാനെന്നു വിശ്വസിച്ച
ഒരു പാവം എന്നെത്തന്നെ.
Subscribe to:
Posts (Atom)