Wednesday, January 18, 2017

നാല് വരി

എറണാകുളം.

ആദ്യമായി കടല് കണ്ടു
ആദ്യമായി സെക്കന്റ്  ഷോ കണ്ടു
ആദ്യമായി ബിരിയാണി കഴിച്ചു
പിന്നെ... ആദ്യമായി
അച്ഛന്റെ മനസ്സ് കണ്ടു.

സ്കോളർഷിപ്

പരീക്ഷക്കുള്ള വലിയ പുസ്തകം വാങ്ങി
ബാക്കിയുളള പൈസക്ക് കടക്കാരൻ പുസ്തകം തരട്ടെ എന്ന്.
തന്നത് ഖസാക്ക്...
ഇനിയെന്ത്  വേറെ സ്കോളർഷിപ്.

അമ്മ

കറിക്കത്തി കൊണ്ടുള്ള മുറിവുകൾ
പാകിയ ആ കയ്യിലാണ് ഉണ്ടത് , ഉറങ്ങിയത്
നഗരം പുളിച്ചു തികട്ടുമ്പോൾ ആ
മുറിവുകൾ വീണ്ടും കത്തിയാവുന്നല്ലോ...

പുസ്തകം .

ഞാനെന്താണെന്നു പോലും വായിക്കാൻ മെനക്കെടാത്ത കാലത്തു കാണാപ്പാഠം പഠിക്കാൻ ശ്രമിച്ച പുസ്തകമായിരുന്നു അവൾ....