വള്ളി ചെരുപ്പിന്റെ മുഖത്തെ വട്ടപ്പൊട്ടിന്റെ കാലത്തു കാലം ,
സന്ധ്യക്ക് കൃത്യമായി ഉമ്മറപ്പടിയിൽ നാമം ചൊല്ലിയിരുന്നു...
ഉണക്കു കപ്പ കണ്ണീരുകൂട്ടി എരിഞ്ഞു തിന്ന കാലത്തു കാലം ,
കൽ വിളക്കിൽ തിരി തെളിക്കാൻ കാത്തു നിന്നിരുന്നു ...
കരിവിളക്കിന്റെ പുകയിൽ കരിഞ്ഞു പോയ കാലത്തു കാലം
ഒരു കുപ്പി ഗോലി സോഡാ ലഹരിയായി പതഞ്ഞു നിന്നിരുന്നു ....
കാലം പോയ കാലത്തു
നാമം ചൊല്ലാറില്ല കാലം
തിരികളൊന്നുമേ തെളിക്കാറില്ലാ കാലം
ലഹരികളൊക്കെയും ലഹരികളായ കാലം
കാലം ഇപ്പൊ കാലം മാത്രമാണ് .....