ജീവിതത്തിൽ ഓരോ കാലത്തും, ചിലപ്പോളൊക്കെ എല്ലാകാലത്തേക്കുമായി ചിലർ നമുക്ക് പ്രിയപ്പെട്ടവരായി തീരാറുണ്ട്. ജീവിതത്തെ ജീവിതമാക്കി തീർത്തവർ. അവരെ കുറിച്ച് പറയാതെ വയ്യ .
മാമുക്കോയ; ഭാഗ്യദേവത സിനിമ എറണാകുളം സരിതയിൽ കണ്ടിറങ്ങിയ എനിക്കും ജെസ്റ്റനും സംശയമില്ലാത്ത കാര്യം ഒന്നു മാത്രമായിരുന്നു :- ഇതിൽ നായകൻ മാമുക്കോയ തന്നെയാണ്. "അനക്കിപ്പോ എന്താ വേണ്ടേ , മീൻകറീം കൂട്ടി ചോറു ഉണ്ണണണം , അത്രല്ലേ ഉള്ളു...അതുണ്ടാകും " അത്ര നിസ്സാരമായി ജീവിതത്തെ നിർവചിച്ച അയാൾ അല്ലാതെ വേറെ ആരാണ് നായകൻ.
ഡെൻസിൽ വാഷിംഗ്‌ടൺ :- "Training day " അനഗ്നെ ഒരു സിനിമ കണ്ടിട്ടുണ്ട് പണ്ടെപ്പോളോ. നമുക്ക് മുഖത്തു പ്രതിഫലിപ്പിക്കാനാവാത്ത വികാരങ്ങളുണ്ട് എന്നെനിക്കു തീർത്തും ബോധ്യമായത് ആ സിനിമയിൽ ഇങ്ങേരുടെ പ്രകടനം കണ്ടിട്ടാണ്.
റസ്സൽ ക്രോ : ഗ്ലാഡിയേറ്റർ സിനിമയിലെ മാക്സിമസ് -നെ ഓർമ്മയുള്ള കാലത്തോളം എനിക്ക് മറക്കാൻ സാധിക്കില്ലെന്നാണ് വിചാരിക്കുന്നത്.
മജീദ് മജീദി: ചിൽഡ്രൻ ഓഫ് ഹെവൻ സിനിമ കണ്ടിട്ടാണ് ലളിതമായതു എങ്ങനെ ഗഹനമാകും അതോടൊപ്പം അതിമനോഹരമാകും എന്നെനിക്കു മനസ്സിലായത്. അത് ഒരു കാവ്യമാണ്. കവിത പോലെ ഒരു സിനിമ.
റഫീഖ് അഹമ്മദ് : 'മരണമെത്തുന്ന നേരത്തു ' എന്ന കവിത കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഉണ്ടായ ഏറ്റവും മികച്ച കവിതകളിൽ ഒന്നാണ് -ഇതെന്റെ അഭിപ്രായമല്ല. ഡോ .ലീലാവതി ടീച്ചർ പറഞ്ഞതാണ്. ഞാൻ അതിനോട് 200 % യോജിക്കുന്നു.
ഉണ്ണി. :- മഴയെ പറ്റി മാത്രം മഹത്വം പറഞ്ഞിരുന്ന എനിക്ക് വെയിലിന്റെ കനം അളക്കാൻ പഠിപ്പിച്ചത് അയാളുടെ കഥകളാണ്.
മോർഗൻ ഫ്രീമാൻ :- ഇയാളെ ഒക്കെ പറ്റി എന്തു പറയാനാണ്....പൂർവ ജന്മങ്ങളിൽ എവിടെയോ അഭിനയം വരം ആയി കിട്ടിയിട്ടുണ്ട് ഇയാൾക്ക്.
പവിത്രൻ തീക്കുനി: സങ്കീർണ്ണതകൾ ഇല്ലാതെ, നിയതമായ ചിട്ടവട്ടങ്ങളൊ , ബിംബങ്ങളോ ഒന്നുമില്ലാതെ , നാടകിയതകളില്ലാതെ, കവിതകൊണ്ടു മനസ്സിനെ വേവിച്ചെടുക്കുന്ന തീയുണ്ട് വാക്കുകളിൽ...അനുഭവങ്ങളിൽ.
ദസ്തയേവിസ്കി : എഴുതാനായി....എഴുതാനായി മാത്രം ഭൂമുഖത്തു ജന്മം കൊണ്ട ആളായിരുന്നിരിക്കണം. അത് കൊണ്ടാവാം ജീവിതത്തിന്റെ ചിട്ടവട്ടങ്ങൾ പാലിക്കാൻ കഴിയാതെ, അതിനു ശ്രമിക്കാതെ ലോകത്തെ മുഴുവൻ താനെഴുതിയ വാക്കുകളുടെ മായാജാലം കൊണ്ട് കൺകെട്ട് നടത്തിയത്.
ഗിരീഷ് പുത്തഞ്ചേരി :- പുലരാൻ തുടങ്ങുമൊരു രാത്രിയിൽ...
തനിയെ കിടന്നു മിഴിവാർക്കവേ ...
ഒരു നേർത്ത തെന്നൽ അലിവോടെ വന്നു
നെറുകയിൽ തലോടി മാഞ്ഞുവോ ...
ഖലീൽ ജിബ്രാൻ: പ്രണയത്തിന്റെ ഏറ്റവും മികച്ച വ്യാഖ്യാനങ്ങൾക്കു നമിക്കുന്നു ഗുരു.
റൂമി: ഇലകൾ...മുകളിൽ..മുകളിൽ....മുകളിൽ
വേരുകൾ....അടിയിൽ ...അടിയിൽ....അടിയിൽ
ബഷീർ:..ബേപ്പൂരിന്റെയല്ല മലയാള കഥാ ലോകത്തിന്റെ സുല്ത്താന് സലാം
ഓ .വി .വിജയൻ: "ഇതു കർമ്മ പരമ്പരയുടെ സ്നേഹ രഹിതമായ കഥയാണ് ഇതിൽ ദുഖവും അകൽച്ചയും മാത്രമേ ഉള്ളു"....അങ്ങനെ എഴുതാൻ ഭൂമി മലയാളത്തിൽ ഒരൊറ്റ മനുഷ്യനെ ആകു.
രേഖ. :- വാക്കുകളിലെ അസാമാന്യമായ, അപാരമായ സത്യസന്ധതയ്ക്ക്...
മോഹൻലാൽ : ഇതിപ്പോ എഴുതുന്നത് മലയാളത്തിൽ ആണല്ലോ.. അപ്പൊ പിന്നെ ഈ മനുഷ്യനെ പറ്റി ഞാനായിട്ടു എന്താണ് പറയേണ്ടതു ...പറഞ്ഞാൽ തീരുമോ
രഞ്ജിത്: "അപ്പാ....'അമ്മ...എല്ലാരും പോയി ...മുകളിൽ , മേഘങ്ങളുടെ വലിയ വീട്ടിൽ അവരൊക്കെയുണ്ട്. ഒരു ദിവസം എനിക്കും പോകണം...." മരണത്തിന്റെ കേൾക്കാൻ ഏറ്റവും സുഖമുള്ള വിവരണം ..അയാൾക്കേ പറ്റു.
ക്ലിന്റ് ഈസ്ടവൂഡ് : ചലനങ്ങളുടെ മാസ്മരികതക്ക്....ജീവിതത്തോടുള്ള ചങ്കൂറ്റത്തിന്...86 ആം വയസ്സിലും സിനിമ ചെയ്യാനും ലോകം അത് കാണാൻ കാത്തിരിക്കുകയും ചെയ്യുക എന്ന് പറഞ്ഞാൽ അതിനർദ്ധം ഒന്നേയുള്ളു ...അയാൾക്ക് മുകളിലുള്ള ടീമുമായി എന്തോ സ്പെഷ്യൽ ടൈ അപ്പ് ഉണ്ട്.
രാകേഷ് ഓംപ്രകാശ് : രംഗ് ദേ ബസന്തി -യുടെ ഒരിക്കലും അവസാനിക്കാത്ത സൗഹൃദ വര്ണങ്ങൾക്കു നന്ദി.
ബാലചന്ദ്രൻ ചുള്ളിക്കാട് :...എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങി മരിച്ച വഴിയമ്പലങ്ങളിൽ....കാരമുള്ളിന്റെ കിരീടവും ചൂടി നാം തേടി നടന്നത് സൗഖ്യമോ അതോ മൃത്യുവോ.
ബ്രയാൻ ലാറ : പ്രതിഭയുടെ അതി ഭയങ്കരമായ ധാരാളിത്തത്തിനു....
ഗാംഗുലി: ചങ്കൂറ്റമേ....ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ദാനം ചെയ്ത നട്ടെല്ലിന് നന്ദി
ഫ്രോയ്ഡ് : ഭയങ്കരം....അതിഭയങ്കരൻ
റോബർട്ട് ഡി നീറോ : ഇവനാണ് നടൻ.
ഹെമിങ്‌വേ : മനുഷ്യർ ഇങ്ങനെയൊക്കെ ചിന്തിക്കുമോ എന്ന് ഞാൻ ചിന്തിച്ചത് ഇയാളെ വായിച്ചപ്പോളാണ്.
മെർലോൺ ബ്രാണ്ടോ: തിലകൻ പറഞ്ഞതിനോട് വിയോജിക്കുന്നു....അഭിനയിച്ചു ജീവിക്കുന്നത് അഭിനയമാണ്....കാണണമെങ്കിൽ ഇയാളെ കണ്ടാൽ മതി
മെറിൽ സ്ട്രീപ്: അഭിനയിക്കാനായി മാത്രം ഭൂമിയിൽ പിറന്ന പെണ്ണ്
ജാക്ക് നിക്കോൾസൺ :ഇയാൾ ... മോഹനലാൽ അമേരിക്കകാരൻ ആയതാണെന്നാണ് എന്റെ ഒരു ഇത്
സുഭാഷ് ചന്ദ്രൻ: വരും തലമുറകൾക്കു ആശ്വസിക്കാം എഴുത്തിന്റെ ലോകത്തു തലയെടുപ്പുള്ള മലയാളികളുണ്ടാകും ആ ഉറപ്പിന്റെ പേരാണ് സുഭാഷ് ചന്ദ്രൻ
പി .ജയാചന്ദ്രൻ : ഒരു ദൈവം തന്ന പൂവേ ......
ഐ എം വിജയൻ: പെലെയെക്കാളും എനിക്കിഷ്ട്ടം വിജയനെയാണ് അതന്നെ.
പദ്മരാജൻ : ചോറുണ്ണുന്ന ആർക്കും ഇയാളെപ്പറ്റി പറഞ്ഞു കൊടുക്കേണ്ടന്നാണ് എന്റെ ഒരു വിശ്വാസം
അയ്യപ്പൻ: മരിച്ച തുമ്പികൾ മഴയായി പെയ്യുന്നതു കണ്ട പ്രിയ കവിക്ക് വന്ദനം
കുരീപ്പുഴ ശ്രീകുമാർ: തോക്കുമായി വരാൻ കാക്കയോട് പറഞ്ഞ ഗാന്ധിയെ കണ്ട കവി...
എം ടി: വാക്കുകളുടെ സൗന്ദര്യം കൊണ്ടു തലമുറകളെ ...തലമുറകളെ.. ആവേശിച്ച ഒരേ ഒരാൾ ....
ഒടുവിൽ...."അയ്യായോ ഇതെന്തൊരു കോഴി...ഒളിമ്പിക്സ് കോഴിയോ..."
നിർദോഷ ഫലിതങ്ങളുടെ ദൈവം ആയിരുന്നു ആ മെല്ലിച്ച മനുഷ്യൻ
....................................ജീവിതത്തോടുള്ള എന്റെ നന്ദി ഇവർക്കുള്ളതാണ്...അഥവാ ഇവർക്കുള്ള നന്ദി ആണ് ജീവിതത്തോടുള്ള നന്ദി. ജീവിക്കാൻ പ്രേരിപ്പിച്ചവർ....പ്രിയപ്പെട്ടവർ
Awesome dear friend!!
ReplyDeleteThanks dhanya
ReplyDeleteMattonnum parayanillathathukondu parayua....chaplin...chaplin mathram illa...super awesome
ReplyDeletechapline adhikam kandilla......miya kulpa...miya kulpa...miya maximum kulpa
ReplyDeletesuperb
ReplyDelete