എംടി യിൽ നിന്ന് വിജയനിലേക്കുള്ള പ്രയാണമാണ് കൗമരത്തിൽനിന്നും, അല്ലെങ്കിൽ ഒരു പരിധി വരെ യവ്വനത്തിൽ നിന്നും മുന്നോട്ടുണ്ടായ പരിണാമം.
വിജയനെ ആലോചിക്കാത്ത ദിവസങ്ങൾ തന്നെ ഇപ്പൊ കുറഞ്ഞു പോയിരിക്കുന്നു.
പണ്ട് മഴ കാണുമ്പോൾ (വെളുത്ത മഴ !!!) ഓർത്തിരുന്നെങ്കിൽ ഇപ്പോൾ വെയിൽ കാണുമ്പോളും ഓർമ്മ വരും (എല്ലാം മയങ്ങി കിടപ്പാണ് !!!!)
ഓർമ്മകൾ ഉണ്ടായിരിക്കുന്ന കാലത്തോളം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന പ്രയോഗങ്ങൾ...
സായാഹ്‌ന യാത്രകളുടെ അച്ഛാ ...
നീയെന്നെ മറന്നുവല്ലോ അനുജത്തി ...
ചില്ലുവാതിലുകൾ ഒന്നൊന്നായി തുറന്നു...
അന്ത കുതിരക്കു തുണ .....
ജന്മാന്തരങ്ങൾക്കപ്പുറത്തു ....
അങ്ങനെ എത്രയെത്ര ...എന്തെലാമെന്തെല്ലാം ...ജീവിതത്തിന്റെ അതി ഭയകര നിസ്സാരതയെ , നിസ്സംഗതയുടെ സൗന്ദര്യത്തെ എല്ലാം എന്നെന്നേക്കുമായി പഠിപ്പിച്ച വിജയൻ ...അയാളേക്കാൾ മികച്ച ഒരാളെ ഈ ജന്മം വായിക്കാൻ സാധിക്കുമെന്ന് എനിക്ക് പ്രതീക്ഷയില്ല....ആഗ്രഹവുമില്ല ...മരിച്ചിട്ട് പതിനാറു വർഷങ്ങൾക്കിപ്പുറവും ഒരു 35 വയസ്സുകാരൻ നിങ്ങളെ അതി ഭയങ്കരമായി മിസ്സ് ചെയ്യുന്നുണ്ടെന്നുള്ളത് പറയുമ്പോൾ തന്നെ നിങ്ങളുടെ പേരിനു അർദ്ധമുണ്ടായിരിക്കുന്നു മിസ്റ്റർ.....വിജയൻ .....നന്ദിയുണ്ട് ...വാക്കിൽ ഒതുങ്ങാത്ത നന്ദി
വാൽ ; - മിക്കവാറുമുള്ള കാട്ടിക്കൂട്ടലുകൾ മടുക്കുമ്പോൾ, ഇപ്പോഴും ഖസാക്ക് മറി ച്ചു നോക്കും...
ജന്മാന്തരങ്ങളിൽ ചെമ്പകം പൂക്കുന്നതോർക്കും ...
സ്നേഹത്തിന്റെ കടുത്ത ഗന്ധങ്ങൾ ആഞ്ഞു ശ്വസിക്കും ...
കരച്ചിലൊക്കെ വരും , പുച്ഛമോക്കെ തോന്നും ...
പിന്നെ ചിരിക്കും
⛈️❤️💔
ReplyDelete