Monday, February 24, 2014

യാത്രകൾ

തിരിഞ്ഞു നോക്കുമ്പോൾ എന്ന് ഞാൻ പറഞ്ഞാൽ നിങ്ങളിൽ പലരും വിചാരിക്കും  എനിക്ക് ഒരു പത്ത് അറുപത് വയസ്സെങ്ങിലും ആയിക്കനുമെന്ന് . തിരിഞ്ഞു നോക്കാൻ അങ്ങനെ പ്രത്യേകിച്ചൊരു,  പ്രായ പരിധി ഉണ്ടെന്നു എനിക്ക് തോനുന്നില്ല...പറഞ്ഞു വന്നത് തിരിഞ്ഞു നോക്കുമ്പോൾ എല്ലാം യാത്രകൾ ആയിട്ടാണ് തോന്നുന്നത്‌. പട്ടാളത്തിൽ ആയിരുന്ന അച്ഛന്റെ കൈപിടിച്ചു  ആദ്യമയിട്ട് പട്ടാള സ്കൂളിന്റെ മുറ്റത്ത്‌ പകച്ചു നിന്നവന്റെ മുഖഭാവം ഇൻഹരിഹർ നാഗര സിനിമയിൽ ജഗദീഷ്‌ കാണിക്കുന്നതിന് സമം ആയിരുന്നിരിക്കണം  എന്നിപ്പോൾ ആലോചിക്കാറുണ്ട്. ആ യാത്ര കരച്ചിലിൽ അല്ല തുടങ്ങിയത് എന്നത് ഇന്നും എനിക്ക് അത്ഭുതമാണ്..സങ്കടത്തെകാളും അന്ന് മനസ്സിൽ നിറയെ ആധി  ആയിരുന്നു...ഭാഷ അറിയാതെ ഒന്ന് നേരെ ചൊവ്വേ ചിരിക്കാൻ പോലും അറിയാതെ ഞാനവിടെ ഉച്ച വരെ എരിഞ്ഞു തീര്ന്നു...(ക്ലാസ്സ്‌ ഉച്ച വരെയേ  ഉള്ളു) കൂട്ടി കൊണ്ട് പോകാനായി വന്ന അച്ഛന്റെ മുഖമാണ് ഇന്ന് വരെ ഞാൻ കണ്ട ഏറ്റവും വലിയ രക്ഷകന്റെതു (പിന്നീടു പല പ്രാവശ്യം പല സന്ദർഭങ്ങളിൽ  ഈ തോന്നല എനിക്ക് റിപീറ്റ് ആയി തോന്നിയിട്ടുണ്ട്). പക്ഷെ പിന്നീടു കേരളത്തിലേക്ക് വന്നതിനു ശേഷം ആദ്യമായി സ്കൂളിൽ പോയ ദിവസം കണ്ണീരു പെയ്തിറങ്ങി ....മണ്ണിലും കണ്ണിലും ജലപ്രളയം....അക്കൊല്ലം.1991  ജൂണ്‍ ഒന്നാം തിയതി....തിങ്കളാഴ്ച  രാവിലെ 9.05 (9 വരെ രാഹുകാലം ആയിരുന്നല്ലോ അതോണ്ട സമയം ഒക്കെ ഇന്നും നല്ല നിശ്ചയം ).മഴയും തുടങ്ങി....എന്റെ സങ്കടങ്ങളും  പെയ്തു തുടങ്ങി...അമ്മയെ കാണാതിരിക്കാൻ ആവാത്ത ഒരു പാവം അഞ്ചു വയസുകാരന്റെ വേദന ആര്ക്ക് മനസിലാകാൻ...പോട്ടെ.. കാലം ഒരുപാടു പോയി...
                              ആദ്യമായി നഗരം കാണാം പൊയതൊരു മറക്കാത്ത യാത്ര.. മുത്തച്ഛന്റെ കൂടെ ആണ് ആദ്യമായി ഞാൻ പാല എന്നാ എന്റെ എട്ടാമത്തെ ലോക മഹാത്ഭുതം ഞാൻ കാണുന്നത്...പല്ല് പരിക്കനായി ഡോക്ടറെ കാണാൻ പോയതാണ്. നഗരം കണ്ണ് നിറയെ കാനുന്നതിനിടെയിൽ മോഹൻലാൽ എന്നാ പ്രതിഭാസത്തിന്റെ ഒരു പോസ്റ്റർ കണ്ണിലുടക്കി...വർണപ്പകിട്ട്  എന്നാ സിനിമയുടെ പോസ്റ്റർ .അതിലെ ഒരു വാചകം ഇന്നും മനപ്പാടമാണ്‌ " പാലോമറ്റതിൽ  സണ്ണിയുടെ കണ്ണിൽ  പ്രതികാരം മാത്രം "
                     പിന്നീടൊരു യാത്ര മനസിലുള്ളത്,നമുക്ക് കൂടെ പിറപ്പായി ഒരു കുഞ്ഞു അനുജത്തി ഉണ്ടയെന്നരിഞ്ഞിട്ടാണ് . അന്ന് അമ്മയെ കാണാനായി ആശുപത്രിയിൽ  കൊണ്ടു പോയത് ചെറിയച്ചനാണ് .പിറ്റേ ദിവസം Xmas ആയിരുന്നത് കൊണ്ട് തിരിച്ചു പോകാൻ സമയം അമ്മ 20 രൂപ എടുത്തു കയ്യില വെച്ച് തന്നു എന്നിട്ട് പറഞ്ഞു "നിനക്കിഷ്ടമുള്ളത്‌ വാങ്ങിക്കോ' എന്ന്.ഞാൻ അന്ധം  വിട്ടു പോയെ...കാരണം ആദ്യമായിട്ടാണ് അത്ര വല്യ ഒരു തുക എന്റെ കയ്യിൽതരുന്നത് . . പിന്നെ കുറച്ചു ദിവസങ്ങള് കഴിഞ്ഞപ്പോൾ മനസിലായി അതൊരു കൈകൂലി ആയിരുന്നു എന്ന്. കാരണം അമ്മയെ കാണാതെ 90 ദിവസം അച്ഛന്റെ വീട്ടില് നിൽകാനുല്ല കൈകൂലി..അന്നു അമ്മയെയും കുഞ്ഞിനേയും അമ്മയുടെ വീട്ടില് കൊണ്ട് ചെന്നാക്കാൻ ആയി  പോയി, തിരിച്ചു വരൻ വെളുത്ത അംബാസിഡർ കാർ സ്റ്റാർട്ട്‌ ചെയ്ത് നിന്ന അച്ഛനെ കാണാതെ ഞാൻ അമ്മായിയെ കെട്ടിപിടിച് കരഞ്ഞു(അമ്മയുടെ അടുത്ത പോകാനുള്ള അനുമതി നിഷേധിച്ചതിനാൽ), എന്റെ അതി ഭീകരമായ സങ്കടം കണ്ടിട്ടാവണം അമ്മായി അവിടെ അനിജത്തി പിറന്ന അതെ ദിവസം പിറന്ന 2 മുയല കുഞ്ഞുങ്ങളെ എനിക്ക് തന്നു. അങ്ങനെ ഒരു വിധത്തില ഞാൻ യാത്ര ആയി..അതിനെ കിട്ടിയ സന്ദോഷം കൊണ്ട് ചിരിച്ചും അമ്മയെ കാണാൻ വയ്യതതിലുല്ല സങ്കടം കൊണ്ട് കരഞ്ഞും ഒരേ സമയം സദയം സിനിമയിലെ മോഹൻലാൽ ആയി ഞാൻ..
                          ഓര്മ്മയിലെ ഏറ്റവും നിറമുള്ള ഓർമ്മകളിൽ ഒന്നുള്ളത് അച്ഛൻ ജോലി ചെയ്യുന്ന പറഞ്ഞു കേട്ട് മാത്രം പരിചയിച്ച കൊച്ചി എന്നാ മഹാ നഗരം കാണാൻ പോയ ഒരു യാത്ര ആണ്. ജീവിതത്തിൽ ആദ്യമായി പലതു കണ്ടതും അനുഭവിച്ചതും ആ യാത്രയിൽ ആണ്. ചിക്കൻ ബിരിയാണി കഴിച്ചത്, ബോട്ടിൽ കയറിയത്, കടല കൊറിച്ചു കൊണ്ട് കടലു കണ്ടത് , രാത്രി വൈകി പ്രകാശിച്ചു നില്ക്കുന്ന മഹസൗധങ്ങൽ കണ്ടു അന്തം വിട്ടത് അങ്ങനെ എന്തെല്ലാമോ...ഇന്നും ഇന്ത്യൻ കോഫി ഹൗസിലെ ബിരിയാണി മുന്നിലെത്തുമ്പോൾ.ഒരു കാലം അലതല്ലി മുമ്പിലെത്തും മറക്കാനാവാത്ത ഒരു യാത്ര .

                            പിന്നെയും യാത്രകൾ...പത്താം ക്ലാസ്സിലെ  മാർക്ക്‌ അറിയാനായി അച്ഛന്റെ കൂടെ മനൊരമ  ഓഫീസില പോയത്...ഹൃദയം ഇടിക്കുന്ന ഒച്ച കാരണം പറഞ്ഞ മാർക്ക്‌ പോലും  കേട്ടില്ല, അത്രക്കായിരുന്നു ആധി .അന്ന് തിരിച്ചു വരുന്ന വഴി ഞാൻ ഒരുപാടു തവണ ചോദിച്ചിട്ട് വാങ്ങി തരാത്ത  ഒരു കാര്യം പറയാതെ അച്ഛൻ വാങ്ങി തന്നത്  കണ്ടു ഞാൻ ഞെട്ടി...മാതൃഭുമി സ്പോര്ട്സ് മാസിക !!!

ആദ്യമായി വീട് വിട്ടു പോയ യാത്ര...പുതിയ കോളേജ്...കുട്ടികൾ..(കൂട്ടുകാരില്ല, കുട്ടികളെ ഉല്ലൂ ആ സമയത്ത്). അച്ഛനും അമ്മയും പോകാനായി യാത്ര പറഞ്ഞ നേരം മുഖത്ത്  നോക്കാതെ താഴേക്കു നോക്കി നിന്ന്. അവർ യാത്ര ആയ വണ്ടി പോകുന്നത് കണ്ണീരിന്റെ ഒരു വലിയ തുള്ളിക്കിടയിലൂടെ കാണാതെ കണ്ടു ഞാൻ.പഠിച്ചതിനെയും മാർക്ക്‌ കിട്ടി ജയിചതിനെയും അന്നാദ്യമായി മനസ്സിൽ ശപിച്ചു. പിന്നീടു അവധി കിട്ടി വീട്ടിലേക്കു ബസ്സിൽ സൈഡ് സീറ്റ്‌ പിടിച് മാതൃഭൂമി മാസികയും വായിച്ച ഒരുപാടു തവണ യാത്ര ചെയ്തു.ഓരോ തവണ ചെല്ലുംബോളും പടിവാതിൽക്കൽ അമ്മയുണ്ടാവും..രാത്രി ഒരുപാട് വൈകി കോളേജിലെ മുഴുവൻ കാര്യങ്ങളും അമ്മയോട് പറഞ്ഞു കേൾപ്പിക്കും, എല്ലാത്തിനും സാക്ഷി ആയി അനുജത്തി ഉണ്ടാവും.. ഒരു പ്രണയമുള്ള   കാര്യം അമ്മയോട് പറയാതെ പറയും. അറിഞ്ഞിട്ടും അറിയാതെ അമ്മയും കേള്ക്കും . വീട്ടിൽ നടന്ന മുഴുവൻ കാര്യങ്ങളും ഞാൻ പറഞ്ഞതിലും വിസ്തരിച് അമ്മ തിരിച്ചും പറഞ്ഞു കഴിയുമ്പോൾ സമയം ഒരു മണി ആകാരയിട്ടുണ്ടാവും . പ്പോകുന്ന ദിവസം പുലര്ച്ചക്ക് 5 മണിക്ക് ഇറങ്ങുമ്പോൾ അമ്മ ഒന്നും മിണ്ടാറില്ല. അച്ഛൻ പറയും അടുത്താഴ്ച ശിവരാത്രി അല്ലെ അമ്പലത്തിൽ പോണം രണ്ടു ദിവസം  നേരത്തെ പോരെ...ശിവരാത്രി എന്നത് മാറി മാറി വരും.. ചിലപ്പോൾ  ജൂബിലി പെരുന്നാൾ ചിലപ്പോൾ കപ്പ വാട്ട് ചിലപ്പോൾ ഒന്നുമില്ലാതെ വെറുതെ ....

                    പിന്നീടൊരു കാലം എനിക്കും വീടിനും ഇടയിലെ അകലത്തിന്റെയും വേര്പാടിന്റെയും  ഇടവേളകൾ വർധിച്ചു . 6 മാസത്തിൽ ഒരിക്കൽ നാട് കാണാൻ ബോംബയിൽ നിന്ന് വരുന്ന പത്രാസുകാരനയി എല്ലാവര്ക്കും മുമ്പിൽ  ഞാൻ .15 ദിവസത്തേക്ക് മാത്രം മനസ്സില് ഞാൻ സനാധനായി. ട്രെയിനുകളുടെ ഇരംബലുകലയി യാത്രകളുടെ പര്യായങ്ങൾ.നേത്രാവതി എക്സ്പ്രെസ്സിന്റെ ചൂളം വിളിക്കും മുകളിലായി ഒരു കരച്ചിൽ തിരതല്ലി വന്നപ്പോൾ ആരും കാണാതെ toilet ഇൽ പോയി ഉറക്കെ ഉറക്കെ കരഞ്ഞു തീർത്ത  യാത്രകൾ...പൊതിചൊർ  കെട്ടി  തരാമെന്ന് എത്ര തവണ പറഞ്ഞാലും വേണ്ടന്നെ പറയൂ ..കാരണം ആ വീടും വീട്ടിലുല്ലവരെയും പിരിഞ്ഞതിനു ശേഷം അവശേഷിപ്പുകൾ ഇല്ലതിരിക്കുന്നതാണ്  നല്ലത്...ആ പൊതിച്ചോറിൽ കണ്ണീരു  വീഴ്ത്താൻ എനിക്ക് ആഗ്രഹമില്ല. നാട്ടില ചെല്ലുമ്പോൾ  ബോംബെ വിശേഷങ്ങൾ തിരക്കുന്നവരോട് പറയാൻ കഥകളില്ലാതെ ഫീൽഡ് ഔട്ട്‌ ആയ സിനിമ സംവിധായകനെ പോലെ ഞാൻ നിന്ന് വിയർത്തു . അക്കാലങ്ങളിൽ സത്യൻ അന്തികാട് സിനിമകളിലെ മാമൂകൊയമാർ ആയിരുന്നു ഹീറോ..നാടിൻ പുരത്തിന്റെ ചളിപ്പുകളും നന്മകളും കുഞ്ഞു പരദൂഷണങ്ങളും ഒക്കെ ആയിട്ടങ്ങനെ സ്വർധ്തകൾ വിലക്കാത്ത ഒരു ചെറിയ ചായക്കട പീടിക ആയിരുന്നു മനസ്.

കാലം എന്നെ  ആ പീടികയിൽ നിന്നും ഒരാവശ്യവും ഇല്ലാതെ വേര്പാടിന്റെ വലിയ ദൂരങ്ങളിലേക്ക് ഇറക്കി വിട്ടു. തീവണ്ടികല്ക്ക് പകരമായി വിമാനങ്ങളായി മാർഗം .മാമൂകൊയമാർ  പോയി പകരം മനസ്സിൽ വേണു നാഗവള്ളി കുടില് കെട്ടി പാർത്തു . എല്ലാം ഉണ്ടായിരുന്നിട്ടും ഒന്നും ഇല്ലാതെ പോയവന്റെ നിസ്സങ്ങത.എന്ത് കൊണ്ടെന്നോ എന്തിന്നാണ് എന്നോ ചോദിച്ചാൽ  കൃത്യമായി ഉത്തരം പറയാൻ ആവാത്ത ഒരു നഷ്ട കാമുകൻ. നാട് മാറിയതറിയാതെ...കാലം പോയതറിയാതെ നാടെന്ന കാമുകിക്കു വേണ്ടി ഇന്നും താടി വളർത്തുന്ന ഒരു പാവം കാമുകൻ . യാത്രകൾ ഇനിയും ബാകിയാണെന്നു  തോന്ന്ന്നു . സഹയത്രികർക്കു  നന്ദി പറഞ്ഞു കൊണ്ട് മറ്റൊരു യാത്രക്കായി തയ്യാറാകട്ടെ .

നോട്ട്:-കൂടുകരോന്നിചോരുപാട്  യാത്രകൾ  ഉണ്ടായിട്ടുണ്ട്. പക്ഷെ പിസക്കും Burger ഇനും  ഒന്നും ഉണക്ക കപ്പയിൽ തെരണ്ടി മീൻ കൂട്ടി കഴിക്കുന്ന രുചിയുടെ ഏഴയലത്ത് വരാൻ പറ്റുമോ???









2 comments:

  1. Hey ambarish its quite interesting.....i likd ur yatra and ur nostalgic kallan....

    ReplyDelete