Wednesday, June 11, 2014

വിജയന് മുതൽ രേഖ വരെ

അക്ഷരങ്ങളെ സ്നേഹിച്ചു തുടങ്ങിയ കാലം മുതല്ക്ക് മനസ്സില് വിഗ്രഹങ്ങളും ഉണ്ടായിട്ടുണ്ട്. അങ്ങനെ വിഗ്രഹങ്ങള നിര്മ്മിക്കപ്പെട്ട ചില നിമിഷങ്ങളെ ഓര്ത് എടുക്കുകാനുള്ള ചെറിയ ശ്രമമാണിത്. എവിടെനിന്ന് തുടങ്ങണം എന്നതിനെപറ്റി  യാതൊരു സംശയവും ഇല്ല.

"ഇത് കര്മ്മ പരമ്പരയുടെ സ്നേഹ രഹിതമായ കഥയാണ്‌ .
ഇതിൽ  അകല്ച്ചയും ദുഖവും  മാത്രമേ ഉല്ലൂ.."

അതെ, അവിടുന്നെ തുദങ്ങാനാവൂ. വായിച്ചു കഴിഞ്ഞ ഉടൻ മഴവില്ല് കണ്ട ഒരു അഞ്ചു വയസ്സുകാരനായി പോയി ഞാൻ അന്ന് പതിമൂന്നാം വയസ്സിൽ ഷഹ്ബശ് അമൻ  അഭിപ്രായപ്പെട്ട പോലെ കാരണമില്ലാതെ ദുഖിക്കാൻ പറ്റിയ ചില സാധനങ്ങള തിരഞ്ഞു നടന്ന ചെക്കനു പറ്റിയ ഒരു സംഭവമായി തോന്നി അത് വ്യയിച്ചു കഴിഞ്ഞപ്പോൾ എനിക്ക്.

"തന്നെ കൈ നീട്ടി വിളിച്ച പൊരുളിന്റെ നേർക്ക്  അയാള് യാത്ര ആയി . അയാള്ക്ക് പിന്നിൽ ചില്ല് വാതിലുകൾ ഒന്നൊന്നായി അടഞ്ഞു." 

അത് കൂടി വായിച്ചു കഴിഞ്ഞപ്പോൾ ഞാനെന്തോ വലിയ ആളായി പോയി എന്ന് തോന്നി..വലിയ കാര്യങ്ങളൊക്കെ വായിക്കുന്ന വലിയ ആള്. എന്തോ പറയാനറിയാത്ത പകര്താനറിയാത്ത എന്തോ ഒരു സംഭവം ആ വാകുകൾക്കിടയിൽ ഒളിച്ചുവെച്ചിരിക്കുന്ന ആളെ പറ്റി അത്ഭുതം തോന്നി.വായനക്കിടെ കൂടെ കൂടെ എഴുത്തുകാരന്റെ ചിത്രം പുസ്തകം തിരിച്ചു നോക്കി ആരാധന കൊണ്ടു. ആദ്യത്തെ വായനയിൽ കഥയും മറ്റും കാര്യമായി മനസ്സിലായില്ലെങ്കിലും കഥാന്തരീക്ഷം ഭയങ്കരമായി മനസ്സില് പടര്ന്നു കിടന്നു. പിന്നെ അപ്പുക്കിളിയും.പിന്നെയും ഒരുപാടു തവണ വായിച്ചു. ഒടുവില എല്ലാം മനപ്പദമായി. അങ്ങനെ O . V . വിജയന് എന്നാൽ അത്ഭുതത്തി ന്റെയും  ആദരവിന്റെയും  ഒപ്പം അപൂര്വതയുടെയും മൂര്ത്തി ഭാവമായി .അപൂർവമായേ വീട്ടിലിരുന്നു നിലക്കാതെ പെയ്യുന്ന മഴ കണ്ടു ഇരുന്നുള്ളൂ. എങ്കിലും അപ്പോഴൊക്കെയും മനസ്സിൽ ഖസാക്കും  രവിയും നൈജമാളിയും ഒക്കെ കടന്നു വന്നു

അടുത്ത ആളെയും വാകുകളെയും പറ്റി പറയുന്നതിനും മുൻപായി പറയാനുള്ള ഒരു കാര്യം(ഒരുപാടു പേർ  പറഞ്ഞതാണെങ്കിലും എനിക്ക് ഒന്ന് കൂടി പറയണം )ഭാഷാ ശൈലി  കൊണ്ട് മലയാളികളെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു എഴുത്തുകാരന ഉണ്ടെന്നു ഞാൻ ...ഞാൻ വിശ്വസിക്കുന്നില്ല.

"ആയിരം കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ടു നടക്കുന്ന ദേവാ 
ഇവിടെ ഞാനുണ്ട് .അവിടുത്തെ മകനായ  അഞ്ചു വയസ്സുള്ള ഒരുണ്ണി "

 എന്നന്നേക്കുമായി എന്നെ വായനയ്ക്ക് അടിമയാക്കി മാറ്റിയ വാക്കുകള.എന്തോ ഇന്ദ്രജാലം കാണിച്ച അക്ഷരങ്ങൾ....വാക്കുകൾ ...മറക്കാനാവില്ല..ഇരുപതിൽ കൂടുതൽ തവണ വായിച്ചിട്ടും ഇന്നും കൊതിയോടെ അല്ലാതെ വായിക്കാനാവാത്ത വാക്കുകൾ ദൈവത്തിനു മലയാളം അറിയാമെന്നു എനിക്കന്നേ  മനസ്സിലായി (നമ്മുടെ പ്രഞ്ചിക്കു മനസ്സിലായ പോലെ ). 

എങ്ങു മൊടുങ്ങാത്ത ജീവിതാസക്തികൾ 
തൂങ്ങി മരിച്ച വഴയംബലങ്ങളിൽ 
കാര മുള്ളിന്റെ കിരീടവും ചൂടി നടന്നത് 
സൗക്യമൊ ..അതോ മൃത്യുവോ "

ദൈവമേ..വായിച്ചു കഴിഞ്ഞ ഉടനെ പുസ്തകം അടച്ചു വെച്ച് കണ്ണുകൾ അടച്ചു നിമിഷങ്ങളോളം ഇരുന്നു.ഒന്നുകുടി വായിച്ചിട്ട് എണീറ്റ്‌ നടന്നു..അടുത്ത ബസ്സിൽ  കയറി മേനക ഇറങ്ങി പ്രസ്‌ ക്ലബ്‌ റോഡിൽ ചെന്ന് മാതൃഭൂമി ബുക്സിൽ കയറി കയ്യിലുണ്ടായിരുന്ന 400 രൂപയ്ക്കും ചുള്ളിക്കാടിനെ വാങ്ങിച്ചു...വായിച്ചു വായിച്ചു തീർത്തു .

ഒരു മരണവും 
എന്നെ കരയിച്ചില്ല സ്വപ്നത്തില 
മരിച്ച തുമ്പികൾ 
മഴയായി പെയ്തപ്പോഴും 
കരഞ്ഞില്ല."

അങ്ങനെ കരയാതിരിക്കാൻ ഒരേ ഒരാള്ക്കെ കഴിയുമായിരുന്നുള്ളൂ .ഈ ഭൂമി മലയാളത്തിൽ അതിനു ചങ്കൂറ്റം കാട്ടിയ ഒറ്റ ആളെ ഉള്ളു. അത് അയ്യപ്പൻ  ആണ്.ചത്ത ചിത്രശലഭങ്ങളെ കൊണ്ടുണ്ടാക്കിയ ഒരു കൊച്ചു വീട് സ്വപ്നത്തിൽ കണ്ടു ഞെട്ടി എണീറ്റ രാവുകൾ സമ്മാനിച്ചത്‌ അയ്യപ്പനാരുന്നു.

ആരുനമ്മെ മുറിച്ചു മാറ്റിയാലും 
വേരുകളാൽ 
ഭൂമിക്കടിയിൽ 
നമ്മൾ കെട്ടിപ്പിടിച്ചു കൊണ്ടേയിരിക്കും ."
പവിത്രനെ കുറിച്ച് ഓർക്കുമ്പോൾ ഓര്മ്മ വരുന്നത് എഴുത്തിലൂടെ അയാള് സമ്മാനിച്ച ചില നാട്ടുവഴികലാണ്,മഴ പെയ്യുന്ന ഇലഞ്ഞിപൂക്കൾ നിറഞ്ഞ ഇടവഴികൾ,തെങ്ങിന കള്ള്  മണക്കുന്ന നാടാൻ പാട്ട് പൂക്കുന്ന വഴികൾ ....ദൈവത്തിന്റെ നമ്പർ അയ്യപ്പനാണ് കൊടുത്തതെന്ന് പറഞ്ഞിട്ടുണ്ട് പവിത്രന.ആ നമ്പർ അയ്യപ്പന് കൈമാറാൻ ഇതിലും നല്ല ഒരാള് ഇല്ല എന്നെനിക്കും തോന്നി.

എങ്ങൊട്ടെക്കാ ??"
ഓ ...ഒന്ന് വെസ്റ്റ് ജർമ്മനി വരെ...എന്താ പോരുന്നോ??"
മംഗലശ്ശേരി നീലകണ്ടനെ കൊണ്ട് അങ്ങനെ പറയിപ്പിച്ച,....
വീണു പോയെന്നു വിസ്വസിക്കില്ലെടോ"എന്ന് പെരിങ്ങോട് ശങ്കര മാരാരെ കൊണ്ട് പറയിച്ച ,....
"തന്നെ കേള്ക്കാതിരിക്കാൻ പറ്റുമോ " എന്ന് സാക്ഷാൽ ഗുരുവയുരപ്പനെക്കൊണ്ട് ചോദിപ്പിക്കാൻ .....
ഫ്ലാഷ് ബാക്ക് ബ്ലാക്ക്‌ ആൻഡ്‌ വൈറ്റിൽ വേണ്ട  എന്ന് പ്രാഞ്ചിയോടു ആവശ്യപ്പെടുന്ന പുന്യലനെ സൃഷ്ടിക്കാൻ.....അങ്ങനെ ഒക്കെ ആയിട്ട് മലയാളത്തിൽ ഒരാളെ ഉള്ളു.അയാളോടും അയാളുടെ കഥാപാത്രങ്ങളോടും മറ്റൊരു സിനിമാ കാരനോടും തോന്നാത്ത ഒരിഷ്ട്ടമുണ്ടെന്നുള്ളത് സത്യമാണ്.

പ്രതിമ ഗാന്ധി 
കാക്കയോടു പറഞ്ഞു 
കാക്കേ 
ഒരു തോക്കുമായി വാ "

മതി...അതിലുണ്ട് എല്ലാം കുരീപ്പുഴ ഉള്ളവർ അങ്ങനെ ആണ്.
അധികം ആവശ്യമില്ല. പക്ഷെ ഉള്ളത് ഉള്ളതാണ്,ശ്രീകുമാർ പ്രിയപ്പെട്ട കവിയകുന്നത് അയാള് എഴുതുന്ന  വായിച്ചാലും വായിച്ചാലും തീരാത്ത ചില തീരെ ചെറിയകവിതകൾ കൊണ്ടാണ്.

ഭയം അതിന്റെ തീക്കനൽ പോലുള്ള നാവു കൊണ്ട് എന്റെ നട്ടെല്ലിൽ നക്കി "
എഴുതിയ ആൾ പ്രതിഭയാണെന്ന് വിളിച്ചു പറയാൻ ഇതിൽ കൂടുതലായി ഒന്നും ആവസ്യമുള്ളതായി എനിക്ക് തോന്നുന്നില്ല.ആലുവ പുഴക്ക്  സമര്പ്പണം ചെയ്ത അയാളുടെ ഓർമ്മകുറിപ്പുകൾ പുഴപോലെ തന്നെ..ആഴവും വീതിയും സൌന്ദര്യവും.....

സന്താപത്തിൽ കൂടെ നില്ക്കാൻ വലിയ പ്രതിഭ ആവശ്യമില്ല .എന്നാൽ സന്തോഷത്തിൽ കൂടെ സന്തോഷിക്കുക അത്ര എളുപ്പമല്ല."\\
ഇത് എഴുതിയ ഷഹബാസിനെ ആണ് ആയാൽ പാടിയ ഇതു ഗസലിനെക്കളും എനിക്ക് പ്രിയം എന്നത് ഒരു സത്യം തന്നെ ആണ്.

മാധവിക്കുട്ടിയും സുഗതകുമാരി ടീച്ചറും ഒക്കെ ഉള്ളിടത്ത്  ഞാൻ  ഇനി പറയാൻ പോകുന്ന കാര്യം വെറുതെ ribel  ആകാൻ വേണ്ടി പറയുന്നതായി നിങ്ങള്ക്ക് തോന്നിയേക്കാം .പക്ഷെ, അല്ല സത്യമാണ്.അവരെക്കാൾ കൂടുതലായി എനിക്കിഷ്ട്ടപെട്ട വരികൾ എഴുതിയത് രേഖ ആണ്. 

"ക്രിസ്തുമസ് കാർഡുകളിൽ എന്നെ കുരുക്കുന്ന അപമാനത്തിന്റെ ലില്ലി പൂക്കള പതിയിരിക്കുന്നു എന്നാ അന്ധ വിശ്വാസിയാണ് ഞാനിപ്പോളും  എപ്പോളും' 

ന്\അങ്ങനെ എഴുതി കണ്ടപ്പോൾ ..ഞാനറിയാതെ എന്നെ ആരോ മോഷ്ട്ടിച്ചു എന്നാണെനിക്കു സത്യമായും തോന്നിയത്.അങ്ങനെ ഉള്ളപ്പോൾ അതെഴുതിയ ആളോട് എനിക്ക് ചില തരാം തിരിവുകളൊക്കെ കാണിച്ചേ പറ്റു .അതുകൊണ്ട് ബാക്കിയുള്ളവർ സദയം പൊറുക്കുക.

വാൽകഷണം :
ഇവിടെ പരാമർശിക്കാതെ പോയ നൂറു കണക്കിന് വാചകങ്ങളുണ്ട്..അതെഴുതിയ എഴുതുകാരുമുണ്ട് .പക്ഷെ ഇത് തികച്ചും സ്വകീയമായ എന്റെ ചില ഇഷ്ട്ടങ്ങൾ മാത്രമാകുന്നു.മരിച്ചവരോ ജീവിച്ചവരോ ആയിട്ടെന്തെകിലും സാദ്ര്സ്യം ഉണ്ടെങ്കിൽ അത് എന്നോട് മാത്രമാണ്.മറ്റാരോടുമില്ല .

നന്ദി .................






2 comments:

  1. Ambsss.....great, its amazing.....keep on writing:)
    Happy to see ur new quotes after a long time in our "aardramee"...
    best wishes

    ReplyDelete
  2. priyappetta bhaaryakku ....abhiprayam paranjillenkil thallum ennullathukondanenkilum, abhiprayam paranjathil sandosham.....

    ReplyDelete