Sunday, April 24, 2016

ചിരികളുടെ കഥ

 കോളേജ് ജീവിത കാലത്ത് തന്നെ ജിബ്രാനെയും റൂമിയെയും ഫ്രോയിടിനെയും നെരുദയെയും ജി. കൃഷ്ണമുര്തിയെയും ഓഷോ-യെയും പിന്നെ വേണമെങ്കിൽ ഖസാക്കും കുറേശെ അറിയാമായിരുന്നത്  (അല്ലെങ്കിൽ അങ്ങനെ ഒരു വിശ്വാസം എനിക്ക് ഉണ്ടായിരുന്നു) അക്കാലത്ത് അത്യാവശ്യം ഭേദപ്പെട്ട അഹങ്കാരം മനസ്സിലുണ്ടാക്കിയിരുന്നു, പുറത്തു കാണിച്ചില്ല എങ്കിൽ പോലും. കാരണം മൂക്കില്ലാത്ത രാജ്യത്തു അത് ധാരാളം ആണെന്ന് ഞാൻ കണ്ടെത്തിയിരുന്നു. അങ്ങനെ മനസ്സിന്റെ പ്രൊഗ്രീസ്സ് കാർഡ്‌ഇൽ കൂടെയുള്ള മിക്കവർക്കും ശരാശരിയിൽ താഴെ മാത്രം മാര്ക്കിട്ടു നടന്നിരുന്ന എന്റെ പോട്ടതരത്തിന് ഒരു ഒന്നാംതരം അടി കിട്ടി.
                      ശരാശരി മലയാളിയെ പോലെ തന്നെ ചുറ്റുമുള്ളവരുടെ കുറവുകൾ ചികഞ്ഞെടുക്കുന്ന സൗഹൃദ സദസ്സുകളിൽ ഒന്നിൽ വെച്ചു , വളരെ സൗമ്യമായി ഒരു പെൺകുട്ടി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു...Accept people as they are ....അത് കേട്ട് കഴിഞ്ഞു ഒരു സെക്കന്റ്‌ നേരം കഴിഞ്ഞു ഒന്നുടെ അത് കടന്നു പോയി. വളരെ ലളിതമായ ആ വാചകം പിന്നീടുള്ള ഒരു പാട് ദിവസങ്ങളിൽ ഒരുപാടു തവണ മനസ്സിൽ കയറി ഇറങ്ങി. ഓരോ തവണയും അർഥം മാറി. ആഴം മാറി. ഒടുവിൽ ആളു തന്നെ മാറേണ്ടി വന്നു. അതെ ആ അർഥങ്ങൾ ഉൾക്കൊള്ളാൻ മനസ്സിനു വയ്യതോടുവിൽ എനിക്കു തന്നെ മാറേണ്ടി വന്നു. കാലങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ഞാൻ കേട്ടിട്ടുള്ള ഏറ്റവും നല്ല ജീവിത ശാസ്ത്രം അത് തന്നെയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്‌. ഈയടുത്ത്  ഒരു അഭിമുഖ സംഭാഷണത്തിൽ ഷഹ്ബാശ് അമെൻ പറയുകയുണ്ടായി..ഓരോ സുഹൃത്തുക്കളിലേക്കും ഓരോരോ പാലങ്ങൾ  ആണുള്ളത്. അവ തമ്മിൽ ഒരിക്കലും സന്ധി ചെയ്യികതതാണ് നല്ലത്. ശരിയാണ്. ഒരാളിലെക്കുള്ള ഒരു പാലത്തില് കൂടി അയാളിലേക്ക് മാത്രം ....മാത്രമേ പോകാവു. അവിടെ മറ്റൊരാളുടെ എന്തെങ്കിലും പ്രതീക്ഷിച്ചാൽ അത് നമ്മുടെ മാത്രം തെറ്റാണ്.

വര്ഷങ്ങള്ക്ക് മുന്പ് ഇതെനിക്ക് പറഞ്ഞു തന്ന ആ സുഹൃത്തിന്റെ നഗരത്തിലാണ് ഞാൻ വീണ്ടും. ഇവിടെ ഈ നഗരത്തിൽ ഉണ്ടെന്നറിഞ്ഞ് പിറ്റേ ദിവസം രാവിലെ ..."ഞങ്ങൾ മൂന്നാളും ഇവിടെ വെളിയിൽ കാത്തു നില്ക്കുന്നു "എന്നു പറഞ്ഞ സാഹോദര്യം എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. കാരണം അവർക്കെ അത് സാധിക്കൂ. അവര്ക്ക് മാത്രം.
          എന്റെതടക്കം ഒരുപാടു പേരുടെ പഴയ ചിരികൾ കളഞ്ഞു പോയത് ഞാൻ കണ്ടിട്ടുണ്ട്. ചിലരെ ചിരിപ്പിക്കാനായി ശ്രമിച്ചു കരഞ്ഞു പോയിട്ടുമുണ്ട്. പക്ഷെ....അതൊന്നുമില്ലാതെ ഇത്ര മനോഹരമായി ഇത്ര ആത്മാര്ധമായി ഇത്ര ഒരുമയോടെ ചിരിക്കുന്ന ഭാര്യ-ഭർതാകന്മരെ ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടേയില്ല.സത്യം. മഴയെത്തു കൂട്ട് വേണ്ട. യാത്രക്കും വേണ്ട. പക്ഷെ ചിരിക്കാൻ കൂട്ട് വേണം. അതൊരു സുഖമാണ്. ആളുകളെ തരംതിരിവുകളില്ലാതെ നോക്കി കാണാൻ പഠിപ്പിച്ച അവൾക്കു കാലം ഇതിൽ കൂടുതൽ എന്താണ് നല്കേണ്ടത്...അവളെക്കാൾ മനോഹരമായി ചിരിക്കുന്ന ഒരു മറുപാതിയെ അല്ലാതെ.....

സമർപ്പണം:- whatsappil ഒരു സന്ദേശം അയക്കാനായി നിങ്ങളുടെ കോണ്ടക്ട്സ് നോക്കിയാൽ പോലും എനിക്കു കേൾക്കനാവുന്നതു നിങ്ങളുടെ നിലക്കാത്ത ചിരികളാണ്. ആ ചിരികളുടെ വലിയ സൗഹൃദത്തിനു നന്ദി പറയുന്നില്ല .... അജിത്തും ധന്യക്കും കണ്ണനുന്നിക്കും സമര്പ്പണം.

Thursday, April 14, 2016

ചാരം

പിന്നിലേയ്ക്ക് ഇടയ്ക്കിടക്ക് തിരിഞ്ഞു നോക്കി വേണം പോകാൻ എന്ന് ശാട്ട്യമുണ്ടാരുന്നു ഒരു കാലത്ത്. പിന്നിൽ നോക്കി നോക്കി മുന്പിലുള്ള കുഴിയിൽ വീണാലും ദെണ്ണം ഇല്ലാന്ന് വിചാരിച്ചു .അക്കാലങ്ങളിൽ ഒന്നിൽ ഞാനും അവനും ചേർന്ന് കക്കാടിനെ കേള്ക്കുകയാണ്...സഭലമീ യാത്ര...കേട്ടുകഴിഞ്ഞു ഒരു നിമിഴത്തെ ഇടവേളക്കു ശേഷം പരസ്പരം പറഞ്ഞു " അപ്പോൾ ആരെന്നും എന്തെന്നും ആര്ക്കറിയാം "..ആ ഒരു സന്തോഷം മറക്കാൻ വയ്യ. അമ്മയെ കാണാൻ കൊല്ലൂർ പോകണമെന്നും ശിവനെ അറിയാൻ കൈലാസം പോകണമെന്നും അഗസ്ത്യനെ കാണാൻ നോവിന്റെ ശുല മുന മുകളിൽ പോകണമെന്നും ജെറുസലേമിൽ പോയി ആ വിപ്ലവകാരിക്ക് സലാം വെയ്ക്കണമെന്നും കണക്കു കൂട്ടി...കണക്കു കൂട്ടലുകൾ തെറ്റാതിരിക്കാൻ ഇതൊന്നും നടക്കില്ലെന്നു ഇടക്കിടക്ക്‌ പറഞ്ഞു കാലത്തിന്റെ കണ്ണില പൊടിയിടാൻ ശ്രമിച്ചു... ഈയടുത്ത് കടലുകൾക്ക് അപ്പുറത്ത് നിന്ന് വിളിച് അവൻ ചൊല്ലി...
"കൈതവം കോലങ്ങൾ കെട്ടുന്ന രാത്രികൾ 
ആയില്യം കാവിലെ തോറ്റങ്ങൾ രാത്രികൾ..
അച്ഛനും അമ്മയ്ക്കും ഉണ്ണികൾ രാത്രികൾ.."
ബാക്കി ചൊല്ലാൻ പറഞ്ഞു. 
ബാക്കിയുള്ള വരികൾ നാവിൻ തുംബിലെക്കിറങ്ങി വരാതെ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് കണ്ടു സത്യമായും ഞാൻ നടുങ്ങി പോയി.അവൻ പറഞ്ഞു... എങ്ങും പോകണ്ട, വിസ തീരും മുന്പ് ഒന്നുടെ ആലപ്പുഴ വരെയെങ്കിലും പോകണം. ചില്ലറ ചളി ഒക്കെ അടിച് അപ്പോൾ  രക്ഷപെട്ടു ... സുഭാഷ്‌ ചന്ദ്രന്റെ വരികൽ ഓര്മ്മ വന്നു."  എല്ലാം ചാരമായ് മാറുകയാണല്ലോ, ജീവിച്ചിരിക്കെ തന്നെ അച്ഛന്റെ ഈ മകനും ചാരമായിതീരുന്ന കാലവും വന്നല്ലോ.. അന്ന് രാത്രി , പ്രയാസപ്പെട്ടു കയറി വന്ന പടിക്കെട്ടുകളെല്ലാം ഒരു പെരുമഴയത് കുത്തി ഒലിച്ചു പോകുന്നത് കണ്ടു അന്തം വിട്ടു നില്ക്കുന്ന ഒരു പാവം കുട്ടിയെ ഞാൻ സ്വപ്നം കണ്ടു .മാറ്റല്ലേ ദൈവങ്ങളെ...കോപ്രായം കാണിക്കാൻ...കൊഞ്ഞനം കുത്താൻ.. വളിപ്പടിക്കാൻ...ചുമ്മാ കള്ളം പറഞ്ഞു പേടിപ്പിക്കാൻ....കണ്ണ് നിറഞ്ഞു ചിരിക്കാൻ...ഒന്നും മാറ്റല്ലെ...
കുഴിയിൽ വീണാൽ അതൊരു കുഴിയനെന്നും അതിന്റെ പേരിൽ നഷ്ടപ്പെട്ട സമയതെക്കുരിചും ലാഭ നഷ്ടങ്ങളെ പറ്റിയും മനസ്സിലാക്കാൻ കെല്പില്ലാത്ത ഒരു ചെറിയ പൊട്ടൻ ആകാൻ മനസ്സിന് കെല്പ് ഉണ്ടായാൽ മതിയാരുന്നു.നഷ്ടപ്പെട്ട ചിരികൾ തിരികെ കിട്ടാൻ പ്രയാസമാണ് , ബാകിയുള്ളത് എങ്കിലും നഷ്ടപെടാതെ നോക്കാം