Sunday, April 24, 2016

ചിരികളുടെ കഥ

 കോളേജ് ജീവിത കാലത്ത് തന്നെ ജിബ്രാനെയും റൂമിയെയും ഫ്രോയിടിനെയും നെരുദയെയും ജി. കൃഷ്ണമുര്തിയെയും ഓഷോ-യെയും പിന്നെ വേണമെങ്കിൽ ഖസാക്കും കുറേശെ അറിയാമായിരുന്നത്  (അല്ലെങ്കിൽ അങ്ങനെ ഒരു വിശ്വാസം എനിക്ക് ഉണ്ടായിരുന്നു) അക്കാലത്ത് അത്യാവശ്യം ഭേദപ്പെട്ട അഹങ്കാരം മനസ്സിലുണ്ടാക്കിയിരുന്നു, പുറത്തു കാണിച്ചില്ല എങ്കിൽ പോലും. കാരണം മൂക്കില്ലാത്ത രാജ്യത്തു അത് ധാരാളം ആണെന്ന് ഞാൻ കണ്ടെത്തിയിരുന്നു. അങ്ങനെ മനസ്സിന്റെ പ്രൊഗ്രീസ്സ് കാർഡ്‌ഇൽ കൂടെയുള്ള മിക്കവർക്കും ശരാശരിയിൽ താഴെ മാത്രം മാര്ക്കിട്ടു നടന്നിരുന്ന എന്റെ പോട്ടതരത്തിന് ഒരു ഒന്നാംതരം അടി കിട്ടി.
                      ശരാശരി മലയാളിയെ പോലെ തന്നെ ചുറ്റുമുള്ളവരുടെ കുറവുകൾ ചികഞ്ഞെടുക്കുന്ന സൗഹൃദ സദസ്സുകളിൽ ഒന്നിൽ വെച്ചു , വളരെ സൗമ്യമായി ഒരു പെൺകുട്ടി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു...Accept people as they are ....അത് കേട്ട് കഴിഞ്ഞു ഒരു സെക്കന്റ്‌ നേരം കഴിഞ്ഞു ഒന്നുടെ അത് കടന്നു പോയി. വളരെ ലളിതമായ ആ വാചകം പിന്നീടുള്ള ഒരു പാട് ദിവസങ്ങളിൽ ഒരുപാടു തവണ മനസ്സിൽ കയറി ഇറങ്ങി. ഓരോ തവണയും അർഥം മാറി. ആഴം മാറി. ഒടുവിൽ ആളു തന്നെ മാറേണ്ടി വന്നു. അതെ ആ അർഥങ്ങൾ ഉൾക്കൊള്ളാൻ മനസ്സിനു വയ്യതോടുവിൽ എനിക്കു തന്നെ മാറേണ്ടി വന്നു. കാലങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ഞാൻ കേട്ടിട്ടുള്ള ഏറ്റവും നല്ല ജീവിത ശാസ്ത്രം അത് തന്നെയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്‌. ഈയടുത്ത്  ഒരു അഭിമുഖ സംഭാഷണത്തിൽ ഷഹ്ബാശ് അമെൻ പറയുകയുണ്ടായി..ഓരോ സുഹൃത്തുക്കളിലേക്കും ഓരോരോ പാലങ്ങൾ  ആണുള്ളത്. അവ തമ്മിൽ ഒരിക്കലും സന്ധി ചെയ്യികതതാണ് നല്ലത്. ശരിയാണ്. ഒരാളിലെക്കുള്ള ഒരു പാലത്തില് കൂടി അയാളിലേക്ക് മാത്രം ....മാത്രമേ പോകാവു. അവിടെ മറ്റൊരാളുടെ എന്തെങ്കിലും പ്രതീക്ഷിച്ചാൽ അത് നമ്മുടെ മാത്രം തെറ്റാണ്.

വര്ഷങ്ങള്ക്ക് മുന്പ് ഇതെനിക്ക് പറഞ്ഞു തന്ന ആ സുഹൃത്തിന്റെ നഗരത്തിലാണ് ഞാൻ വീണ്ടും. ഇവിടെ ഈ നഗരത്തിൽ ഉണ്ടെന്നറിഞ്ഞ് പിറ്റേ ദിവസം രാവിലെ ..."ഞങ്ങൾ മൂന്നാളും ഇവിടെ വെളിയിൽ കാത്തു നില്ക്കുന്നു "എന്നു പറഞ്ഞ സാഹോദര്യം എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. കാരണം അവർക്കെ അത് സാധിക്കൂ. അവര്ക്ക് മാത്രം.
          എന്റെതടക്കം ഒരുപാടു പേരുടെ പഴയ ചിരികൾ കളഞ്ഞു പോയത് ഞാൻ കണ്ടിട്ടുണ്ട്. ചിലരെ ചിരിപ്പിക്കാനായി ശ്രമിച്ചു കരഞ്ഞു പോയിട്ടുമുണ്ട്. പക്ഷെ....അതൊന്നുമില്ലാതെ ഇത്ര മനോഹരമായി ഇത്ര ആത്മാര്ധമായി ഇത്ര ഒരുമയോടെ ചിരിക്കുന്ന ഭാര്യ-ഭർതാകന്മരെ ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടേയില്ല.സത്യം. മഴയെത്തു കൂട്ട് വേണ്ട. യാത്രക്കും വേണ്ട. പക്ഷെ ചിരിക്കാൻ കൂട്ട് വേണം. അതൊരു സുഖമാണ്. ആളുകളെ തരംതിരിവുകളില്ലാതെ നോക്കി കാണാൻ പഠിപ്പിച്ച അവൾക്കു കാലം ഇതിൽ കൂടുതൽ എന്താണ് നല്കേണ്ടത്...അവളെക്കാൾ മനോഹരമായി ചിരിക്കുന്ന ഒരു മറുപാതിയെ അല്ലാതെ.....

സമർപ്പണം:- whatsappil ഒരു സന്ദേശം അയക്കാനായി നിങ്ങളുടെ കോണ്ടക്ട്സ് നോക്കിയാൽ പോലും എനിക്കു കേൾക്കനാവുന്നതു നിങ്ങളുടെ നിലക്കാത്ത ചിരികളാണ്. ആ ചിരികളുടെ വലിയ സൗഹൃദത്തിനു നന്ദി പറയുന്നില്ല .... അജിത്തും ധന്യക്കും കണ്ണനുന്നിക്കും സമര്പ്പണം.

3 comments: