Tuesday, March 19, 2019

വാക്കും എഴുത്തും .

'നക്ഷത്രമെന്നോട് ചോദിച്ചു
ഞാൻ തന്നൊരക്ഷരം കൊണ്ടു
നീയെന്തു ചെയ്തു '... കവി  വാക്യം വെറുതെയല്ല
 വാക്കിന്റെ വില എഴുതുന്നവനോളം ആർക്കറിയും.
സർവത്തിനോടുമുള്ള പ്രിയം  തുടങ്ങുന്നത് അങ്ങനെയാണെന്ന് തോന്നാറുണ്ട്.  അനിൽ  കപൂറിന്റെ   ത്രിമൂർത്തി  സിനിമ കാണുന്നത്   ഒമ്പതാമത്തെ    വയസ്സിലാണ്.  അതിലൊരു പാട്ടുണ്ട്... 
ഉപ്പേർ വാല വെരി ഗുഡ് വെരി ഗുഡ്
നീച്ചേ വാല വെരി ബാഡ് വെരി ബാഡ്
ഇതുകേട്ട് കണ്ണു. മിഴിച്ചു പോയ എനിക്ക് അച്ഛനാണ് പറഞ്ഞു തന്നത്  - മുകളിലുള്ളവരെക്കയും നല്ലവരാണെന്നും നമ്മളീ താഴെ ഭുമിയിലുള്ളവർ തീരെ പോരെന്നും.  ജീവിതത്തിൽ ആദ്യമായിട് അർത്ഥമറിഞ്ഞ പാട്ടിന്റെ വരികൾ അതായിരുന്നു .
ഇന്നുവരെ കേട്ട മികച്ച വരികളിലൊന്നായാണെനിക്ക അത്  ഇപ്പോളും തോന്നാറുണ്ട്.ആ പ്രായത്തിൽ എനിക്ക്  വെള്ളിത്തിരയിൽ അത് അഭിനയിച്ച ആളെക്കുറിച്ചു ചിന്തിച്ചു രോമാഞ്ചം വരനെ  സാധിച്ചുള്ളൂ. അതെഴുതിയ  അയാളെപ്പറ്റി ചിന്ത പോയിട്ടേ ഇല്ല . അന്ന്  തുടങ്ങിയതാണ്  Anil കപൂർ നോടുള്ളi പ്രിയം.
ക്രിക്കറ്റ് ഒരു ലഹരിയായിരുന്ന ഒരു കാലം, ദൈവമായിരുന്ന  സച്ചിനും വന്മതിൽ ദ്രാവിഡും ഉണ്ടായിരുന്നിട്ടും മാതൃഭൂമി സപ്പ്ളിമെന്റിൽ കൊൽക്കത്തയുടെ രാജകുമാരനെ പറ്റിയുള്ള ഒരു ലേഖനം എന്നന്നേക്കുമായി ദാദയുടെ , സൗരവ്  ചണ്ഡീദാസ് ഗാംഗുലിയുടെ ആരാധകനാക്കി.  സാങ്കേതികത്തികവില്ലായ്മയുടെ എല്ലാ പരാധീനതകൾക്കും മുകളിലായി   അക്ഷരങ്ങൾ തീർത്ത  രഥത്തിൽ  ദാദ മനസ്സിൽ കയറി.
 ഗൃഹലക്ഷ്മി മാഗസിനിൽ കണ്ണു  ചിമ്മുമ്പോൾ എന്ന കോളം വായിച്ച അന്നുമുതലായാണ് രഞ്ജിത്ത്  എന്ന മനുഷ്യൻ ജീവിതത്തിലേക്ക് വരുന്നത്. 
പെരുവണ്ണാപുരത്തെ വിശേഷങ്ങളും ദേവാസുരവും നന്ദനവും പ്രാഞ്ചിയേട്ടനും പാലേരി മാണിക്യവും ഉൾപ്പെടെ എല്ലാ സിനിമകൾക്കും മുകളിലായി അന്നയാൾ എഴുതിയ അമ്മക്കിളിക്കൂടെ എന്ന് പേരുള്ള ഒരു ലേഖനം ഇന്നും എന്‍റെ പേഴ്സിനുള്ളിൽ മടങ്ങി ഇരുപ്പുണ്ട്. കാലമിത്ര കഴിഞ്ഞിട്ടും കടലാസ് ദ്രവിച്ചിട്ടും മനസ്സിൽ നിറമൊട്ടും മങ്ങാതെ നിൽക്കുന്ന അക്ഷരങ്ങളുടെ  മഹാ സൗരഭ്യം.   
 കൈലാസത്തിൽ ഭുർജ മരത്തിന്റെ തോലുടുത്തു ഗൗരീകുണ്ഡിൽ സ്നാനം ചെയ്യുന്ന ഒരു സ്ത്രീയെപ്പറ്റി, പാർവതി ദേവിയെപ്പറ്റിയുള്ള ഗിരീഷ് പുത്തഞ്ചേരിയുടെ ഒരു ലേഖനം രണ്ടു വാതിലുകളാണ് തുറന്നതു..ഒന്ന്    ഗിരീഷിലേക്കും ഇനിയൊന്നു കൈലാസത്തിലേക്കും  .ഗിരീഷെഴുതിയ എല്ലാ  മഹത്തായ ( ഞാൻ അങ്ങനെ തന്നെ പറയും )  ഗാനങ്ങൾക്കും മുകളിലായി ഗിരീഷെനിക് അന്ന് വായിച്ച ആ കുറിപ്പാണ്
..
ബാലചന്ദ്രൻ ചുള്ളിക്കാട് മുതൽ  പവിത്രൻ തീക്കുനി വരേയ്ക്കും പിന്നെ ഒ വി വിജയൻ തൊട്ട് സുഭാഷ് ചന്ദ്രൻ വരെയുള്ളവരെയും കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല... മറ്റൊന്നും കൊണ്ടല്ല , ബഹുമാനം കൊണ്ടാണ്, വാക്കിന്റെ ദേവത നേരിട്ട് വരം കൊടുത്തവരെ പറ്റി പറയാൻ നമ്മളാരാണ്... 
note: ആരെങ്കിലും വിളിച്ചു അവർക്കുണ്ടായ പെൺകുട്ടിക് പേര്  ചോദിച്ചാൽ ഒറ്റ ഓപ്ഷൻ മാത്രമേ ഉള്ളു വര്ഷങ്ങളായി...വൈദേഹി... ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ  മാന്ത്രിക ശബ്ദത്തിൽ  'എന്നാകിലും പ്രാണ പ്രിയ  വൈദേഹിയെ പിരിയാതെ വയ്യ ' എന്ന് കേട്ട നിമിഷം മുതൽ  ലോകത്തെ ഏറ്റവും നല്ല പേരുകളിലൊന്നായി മാറി  അത്...വാക്കിനോടുള്ള ഓടുങ്ങാത്ത ആസക്തിയുടെ പേരിലാണ്   ആകെപ്പാടെ മെസ്സേജ് അയക്കുന്ന ഒരേ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിന് ഗുൽമോഹർ എന്ന് പേരിട്ടത്  .

No comments:

Post a Comment